ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, December 18, 2011

പാഠ്യഭാഗം



പാഠപുസ്തകത്തില്‍ നിന്നും
കടമെടുത്തത്...
'വഴിയറിയാത്ത യാത്രയ്ക്കുള്ള
വണ്ടിക്കൂലിയും, വഴിച്ചിലവും'-
ചില്ലറത്തുട്ടുകള്‍...


യാത്രയില്‍ പല വഴിതെളിഞ്ഞ വേളയില്‍
വഴിതെറ്റിയത് വണ്ടിയോ... ?
കൊണ്ടിറക്കിയേടത്ത്
ഇടതും, വലതും തിരിയാതെ
നെഞ്ചു വിരിച്ചു നില്ക്കെ
ഒരു വഴിവന്നു കൊണ്ടുപോകുന്നു.

വഴിയില്‍, ബുദ്ധന്റെ മുന്നിലെ
പൂവഴി, മുള്‍ വഴികളില്ല
വിശ്രമിക്കാന് ബോധിമരത്തണലുമില്ല.

അറുക്കാനാഹ്വാനം കൊടുക്കും-
അഹിംസക്കാരന്റെ അറവുശാലയില്‍,
എതിര്ത്തവന്റെ ചോരയില്‍
കൊടിക്കൂറയുടെ വ്യവസായശാലയില്‍,
മാനുഷികതയ്ക്കപ്പുറം
പൗരാണിക,യധര്‍മ്മ മതശാലയില്‍....
പണിയെടുത്തിരുന്നു-
വഴിപിഴച്ചോന്
ദാഹനീരിന്റെ ലഹരിയില്‍
ഉണ്മാദയൗവ്വനം കടം കൊണ്ട ചൂതാട്ടം..

ഒരിക്കലിരുളിലന്നം തേടി
പാഷാണം രുചിച്ചപോല്‍
പിടഞ്ഞമര്‍ന്ന് ശ്വാസഗതി കൈവിടും കാലം
വഴിതിരിയു,ന്നിരുള്‍ മറയുന്നു
തെളിയുന്നു കാഴ്ചകള്‍...!!
എങ്കിലും
മനസ്സു ബന്ധിച്ച മാന്ത്രികച്ചരടിന്റെ
ഊരാക്കുടുക്കഴിക്കാനാകാതെ,
വഴിച്ചിലവും, വണ്ടിക്കൂലിയും
കീശയില്‍ അമര്‍ഷം കിലുങ്ങുന്നു.

3 comments:

  1. അറുക്കാനാഹ്വാനം കൊടുക്കും-
    അഹിംസക്കാരന്റെ അറവുശാലയില്‍,
    എതിര്ത്തവന്റെ ചോരയില്‍
    കൊടിക്കൂറയുടെ വ്യവസായശാലയില്‍,
    മാനുഷികതയ്ക്കപ്പുറം
    പൗരാണിക,യധര്‍മ്മ മതശാലയില്‍....
    പണിയെടുത്തിരുന്നു-
    വഴിപിഴച്ചോന്
    ദാഹനീരിന്റെ ലഹരിയില്‍
    ഉണ്മാദയൗവ്വനം കടം കൊണ്ട ചൂതാട്ടം..

    ഈ വരികള്‍ ഏറെ മനസ്സില്‍ തട്ടി.

    ReplyDelete
  2. വഴിപിഴച്ചോന്
    ദാഹനീരിന്റെ ലഹരിയില്‍
    ഉണ്മാദയൗവ്വനം കടം കൊണ്ട ചൂതാട്ടം..

    നന്നായിട്ടുണ്ട് വരികൾ..

    ReplyDelete