ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, October 11, 2009

മധുരമീ ജീവിതം !

മധുരമീ ജീവിതം !
മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നമാണീ ....
മധുരമീ ജീവിതം....?

ഒന്നല്ലൊരായിരം സ്വപ്നങ്ങള്‍
നെയ്യുമീ മനസ്സാംയന്ത്രങ്ങള്‍ ..
എന്‍ ചോരയാറ്റി വിയര്‍പ്പാക്കിടുമ്പോള്‍
മധുരമീ ജീവിതം........

തുടികൊട്ടിയുയരും, മുകില്‍ചാര്‍ത്തിയണയും...
ആകാശ ഗോപുരനടയില്‍
ഒരു സൂര്യബിംബമായി ഉരുകിടുമ്പോള്‍
എന്നെ വലംവച്ച് , എന്നില്‍ തിരിയുന്നീ
ജീവിത നൊമ്പരങ്ങള്‍ ...,

മധുരമീ ജീവിതം....
എരിഞ്ഞുതിരുമ്പോഴും , നിത്യവു -
മൊഴിയാതെ വന്നെത്തിടുന്നു ഞാന്‍
പുലരിതന്‍ സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റി ..

മകനോട്‌.....

മകനോട്‌.....

ഓര്‍മ്മയ്ക്ക് മുന്നേ ശീലിച്ച ശീലം,
മുടങ്ങാതിന്നെവരേയ്ക്കും, ഇന്നവസാന-
ശ്വാസമൊടുങ്ങുന്നതിന്‍ മുന്നേ
ഏറെ ലാളിച്ചുപാലിച്ച നിന്‍ മുഖം
കാണാതെ, നിന്‍ കൈയ്യാലൊരിറ്റു-
പുണ്യം നുകരാതെ- ഒടുവില്‍ നീ
തൂശനിലയില്‍ എള്ളും, ചോറും
ഉരുളയൂട്ടുമ്പോള്‍ ചിറകടിച്ചരികില്‍
വരാന്‍ ഞാന്‍ കാവതികാക്കയല്ല...,
മകനെ...! നിന്നച്ഛനാണ്.....

കണ്‍മഷി

കണ്‍മഷി

പെണ്ണിന്...,
കണ്‍മഷി, സൌന്ദര്യമെങ്കില്‍...,
കണ്ണിനു തെളിച്ചമെങ്കില്‍....,
അവള്‍ വരച്ച കരി,
കരഞ്ഞു പടര്‍ന്നപ്പോള്‍...
മുഖം കറുത്തപ്പോള്‍
"എന്റെ മുഖത്തെന്തിനു-
കരിവാരി തേച്ചതെന്ന്"-
അച്ഛന്‍ വിറപൂണ്ടതെന്തിനു.....?