ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Monday, February 6, 2012

അപൂര്‍ണ്ണതയിലേയ്ക്കു...



ധിനിവേശത്തിന്റെ കൂറ്റന്‍
കുഴിബോംബുമായി പറക്കാം
നമുക്കു മുകളിലേയ്ക്കു...
ശീതളരാവുകള്‍ തന്‍
നിലാനിഴലുകള്‍ പാകുന്ന
നീലാകാശത്തിന്റെ
മാറുപിളര്‍ക്കും തീക്കുന്തങ്ങളി -
ലേറിപറക്കും ശാസ്ത്രങ്ങളില്‍
കാല്പനികത തന്‍ അടിത്തറ-
പാകിയ കവിഹൃദയങ്ങള്‍,
കുളിരണിയിച്ച ഉണര്‍വ്വും,
പ്രണയവും, വിരഹവും,
ഇനിയൊരു നോവായി
ബാക്കിനിര്‍ത്താം...

ചിലപ്പൊള്‍ പൂര്‍ണ്ണ"ചന്ദ്രനെ"ന്നും,
ചിലപ്പൊള്‍ "പൂര്‍ണ്ണിമ"യെന്നും
നിലകൊള്വൂ നീ...
ധര്‍ത്തിയ്ക്കും ദിനകരനുമിടയില്‍
നില്‍പ്പൂ... മഹായുദ്ധത്തില്‍
ഭീഷ്മാ,ര്‍ജ്ജുനര്‍ക്കിടയില്‍
ശിഖന്ന്‍ഡിയെപ്പോല്‍...
മഹാനഷ്ടത്തിന്റെ,
മാനഹാനിയുടെ,
കഥകളിലൊടുങ്ങാതിരിയ്ക്കട്ടെ!
പുതിയൊരു പ്രതികാരാ-
ഗ്നിയായി എരിഞ്ഞൊടുങ്ങി
പുതിയൊരു വിനാശത്തില്‍
ക്ഷാരമാകാതിരിയ്ക്കട്ടെ!

എങ്കിലും....
സല്ലപിച്ചിരിയ്ക്കാം നമുക്കു...
"താമര കുമ്പിളിലെന്തുണ്ടെന്നു"
കേള്‍ക്കാം മാനത്തെ കൊമ്പനാന-
പ്പുറത്തിരുത്താം,പിന്നെ
മറക്കാനാകാത്ത "ഓമനത്തിങ്കള്‍"
താരാട്ടു കേട്ടുറങ്ങാം...

ആകാശത്തിലിരുന്നു ചിരിയ്ക്കും,
പ്രീയജനങ്ങളെ താരകങ്ങളെ...
നിങ്ങളും കരുതുക
നാളെ നിന്നിലേയ്ക്കു പാഞ്ഞു-
വരുമൊരു അഗ്നിരേഖ...
പുതിയ ശാസ്ത്രമാനങ്ങള്‍ തേടുവാന്‍.

1 comment:

  1. ആകാശത്തിലിരുന്നു ചിരിയ്ക്കും,
    പ്രീയജനങ്ങളെ താരകങ്ങളെ...
    നിങ്ങളും കരുതുക
    നാളെ നിന്നിലേയ്ക്കു പാഞ്ഞു-
    വരുമൊരു അഗ്നിരേഖ...
    പുതിയ ശാസ്ത്രമാനങ്ങള്‍ തേടുവാന്‍.
    ------------

    ഈ വരികൾ കൂടുതൽ ഇഷ്ടപ്പെട്ടു.. സ്നേഹാശംസകളോടെ..സതീഷ്

    ReplyDelete