ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Monday, January 16, 2012

ഒരു കവിയുറക്കം




സച്ചിദാനന്ദ കാവ്യം-
'കവിയുണര്, പൂവുണര്'
കവിതയ്ക്ക് ലഹരി പിടിയ്ക്കും
കാലത്തിലൊരു പാഠമായിരുന്നു....
"ഓരോരോ പാമ്പേരി-
പുറ്റിന്മേലൊന്ന് കിതച്ച്....."
പിന്നെ......
"ത്രിശൂലങ്ങള്‍, കൃപാണങ്ങള്‍ കൊണ്ട്
അവനവന്റെ നെഞ്ചിലെ
കിളികളെയാദ്യം അരിഞ്ഞു വീഴ്ത്തുന്നു"-
എന്നുള്ളയറിവും, അറിവല്ലാതെ
അന്നു ഞാനെന്റെ
കിളികളെ തുറന്നുവിട്ടത്
പ്രണയത്തിന്റെ ഉത്തരാധുനികത
പോകും വഴിയിലേയ്ക്ക്.....

പിന്നെ കണ്ടത്..
മക്ഷിയില്ലാത്ത, മുനയൊടിഞ്ഞ
പേനയാല്‍ വരച്ച പ്രണയത്തിലെ
ഹൃദയമില്ലാത്ത കാമുകനും,
രാത്രിവണ്ടിയ്ക്കൊറ്റയ്ക്ക്
യാത്രപോകുന്ന കാമുകിയും,
പൂക്കളില്ലാത്ത തോട്ടങ്ങളില്‍
അമാവാസിയ്ക്ക്, പരസ്പരം
ഇരുള്‍മൂടിയ കണ്ണുകളില്‍
നോക്കിമൊഴിഞ്ഞ
ശബ്ദമില്ലാത്ത വാക്കുകള്‍..,
പ്രതിഫലം പറഞ്ഞുറച്ച
കാമുകി ചുണ്ടിണയില്‍,
ചുണ്ടുനഷ്ടപ്പെട്ട കാമുകചുംബനം
ചുരക്കാത്ത മുലകളില്‍
ശൈശവം തേടുംമ്പോള്‍,
ഇരുള്‍ക്കയങ്ങളില്‍
മാതൃത്വം മരിയ്ക്കുന്നു...

കവിതയുടെ വിഷബീജം...
ഒടുവില്‍ സ്ട്രാബെറി മണമുള്ള
നേര്‍ത്ത റബ്ബറിന്‍ കുഴലില്‍
മറുതല കെട്ടിയിരുളിലേയ്ക്കെറിഞ്ഞ്
വിദൂരതയില്‍ കണ്ണുകളടച്ച്
എല്ലായപൂര്‍ണ്ണതകളും,
അതിന്റെ വ്യരൂപ്യവും നിറഞ്ഞ,
വര്‍ണ്ണനകളുടെ ഇരുണ്ട
മറുപുറം തേടുന്ന
ആധുനിക കാവ്യലോകത്തിലേയ്ക്ക്
ഒരു കവിയുറക്കമായി......


3 comments:

  1. വര്‍ണ്ണനകളുടെ ഇരുണ്ട
    മറുപുറം തേടുന്ന

    ReplyDelete
  2. ശക്തവും തീവ്രവുമായ ബിംബ കല്‍പ്പനകള്‍....

    ReplyDelete